Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Spiritual Gatherings

America

ഷിക്കാഗോ സീറോമലബാർ കൺവൻഷൻ; ചരിത്രപ്രസിദ്ധമായ വിശ്വാസ റാലിയും ആത്മീയ സംഗമങ്ങളുമായി രണ്ടാം ദിവസം

ഷിക്കാഗോ: ഷിക്കാഗോ മക്കോര്‍മിക് പ്ലേസ് കണ്‍വന്‍ഷന്‍ സെന്‍ററില്‍ അത്യധികം ആവേശം നിറഞ്ഞ അന്തരീക്ഷത്തിൽ നടക്കുന്ന ഷിക്കാഗോ സെന്‍റ് തോമസ് രൂപതയുടെ ഇരുപത്തിയഞ്ചാമത് സിൽവർ ജൂബിലി നാഷണൽ കൺവൻഷന്‍റെ രണ്ടാം ദിവസത്തെ ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി സമാപിച്ചു.

ജൂലൈ ഒമ്പതിന് ആരംഭിച്ച കൺവൻഷന്‍റെ രണ്ടാം ദിനത്തിൽ ഭക്തിനിർഭരമായ ദിവ്യബലി, ജീവിതഗന്ധിയായ ക്ലാസുകൾ, ആത്മീയ സെഷനുകൾ എന്നിവയ്ക്കൊപ്പം അമേരിക്കൻ മലയാളി ക്രൈസ്തവ ചരിത്രത്തിൽ ഇടംപിടിച്ച വമ്പിച്ച വിശ്വാസ റാലിയും നടന്നു.

ദൈവരാജ്യ പ്രഘോഷണ ദൗത്യം തുടരണം: മാർ റാഫേൽ തട്ടിൽ

കൺവൻഷന്‍റെ രണ്ടാം ദിവസം ബിഷപ്പുമാരും വൈദികരും സന്യസ്തരും രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള വിശ്വാസികളും ഒന്നുചേർന്നുള്ള സ Rejoice ദിവ്യബലിയർപ്പണം നടന്നു. തിരുക്കർമങ്ങളിൽ സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു.

ഷിക്കാഗോ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട്, ബിഷപ് എമെരിറ്റസ് മാർ ജേക്കബ് അങ്ങാടിയത്ത്, അതിരൂപതാധ്യക്ഷന്‍ കര്‍ദിനാള്‍ ബ്ലെയിസ് ജെ. സുപിച്ച്, ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മെത്രാപ്പോലീത്ത, മാർ ജോസ് കല്ലുവേലിൽ, റവ. ഡോ. ജോളി വടക്കൻ, റവ. ഡോ. ജോസഫ് തടത്തിൽ, രൂപതയുടെ വികാരി ജനറാളുമാരായ റവ. ഫാ. ജോൺ മേലപ്പുറം, റവ. ഫാ. തോമസ് കടുകപ്പള്ളിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു.

ലൂക്കായുടെ സുവിശേഷത്തെ ആസ്പദമാക്കി മാർ റാഫേൽ തട്ടിൽ വചനസന്ദേശം നൽകി. "വിളവധികം, വേലക്കാർ ചുരുക്കം' എന്ന വചനം ഇന്നും പ്രസക്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വഴിപണിയും ജീവനുമായ ക്രിസ്തുവിന്‍റെ മാർഗത്തിലൂടെ ചരിച്ച പൂർവികരുടെ പൈതൃകം അമേരിക്കൻ മണ്ണിലും വരുംതലമുറകൾക്കായി തുടർന്നുപോകാൻ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കഴിഞ്ഞ 25 വർഷക്കാലത്തെ പ്രതിസന്ധികളിലൂടെ ചിക്കാഗോ രൂപത കൈവരിച്ച വളർച്ച വലിയ ദൈവാനുഗ്രഹത്തിന്റെ സാക്ഷ്യമാണെന്ന് മേജർ ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

ഈ സിൽവർ ജൂബിലി കൺവെൻഷൻ അമേരിക്കൻ പ്രവാസി സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും അപൂർവവും അതുല്യവുമായ ആഘോഷമാണെന്ന് ചിക്കാഗോ രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് പ്രസ്താവിച്ചു.

കാൽനൂറ്റാണ്ട് മുൻപ് വിതക്കപ്പെട്ട വിശ്വാസത്തിന്‍റെ വിത്ത് ഇന്ന് വലിയൊരു പ്രസ്ഥാനമായി വളർന്നത് രൂപതയുടെ സ്ഥാപക പിതാക്കന്മാരുടെയും അജപാലകരുടെയും വിശ്വാസികളുടെയും കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

ചങ്ങനാശേരി ആർച്ചുബിഷപ് മാർ തോമസ് തറയിൽ ദമ്പതികൾക്കായി നയിച്ച ക്ലാസ് ഏറെ ശ്രദ്ധേയമായി. അമേരിക്കയിലെ തിരക്കുപിടിച്ച ആധുനിക ജീവിതസാഹചര്യങ്ങളിൽ, കുടുംബജീവിതത്തിലെ മാനസിക സമ്മർദങ്ങളെ എങ്ങനെ വിജയകരമായി കൈകാര്യം ചെയ്യാമെന്ന് അദ്ദേഹം ലളിതമായി വിവരിച്ചു.

തുടർന്ന് വിവിധ പ്രായത്തിലുള്ളവർക്കായി പ്രത്യേക ബ്രേക്ക് ഔട്ട് സെഷനുകളും വർക് ഷോപ്പുകളും നടന്നു.

 

Latest News

Corehub Up